2014, ജനുവരി 31, വെള്ളിയാഴ്‌ച

സ്വപ്നാടനം ഞാന്‍ തുടരുന്നു..........................



                ബ്ലോഗിന്‍റെ ചുവരുകളില്‍ എഴുതിവെച്ചു കമന്‍റ്  നേടാനുള്ള കുറിപ്പല്ല ഇത്.

ജീവിതത്തിന്‍റെ ചുവരില്‍ വെറുതെ കോറിയ കുറച്ചു വരികള്‍ മാത്രം.
കമ്പ്യൂട്ടറിന്‍റെയും മൊബൈലിന്‍റെയും നൂതന ടെക്നോളജികളില്‍ അവസാനം ഓടി എത്തുന്ന ഒരാളാണ് ഞാന്‍.

ലോകം മുഴുവന്‍ സ്മാര്‍ട്ട്‌ ഫോണില്‍ എത്തുമ്പോഴേക്കും ഞാന്‍ ഒരുപാട് പിന്നിലായിരിക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പേ ലോകം കീഴടക്കിയ വാട്സ്അപ്പിലേക്ക് ഞാന്‍ എത്തിയത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം.

വാട്സ്അപ്പിന്‍റെ പ്രൊഫൈല്‍ഫോട്ടോയോടൊപ്പം ചേര്‍ക്കുന്ന ശീര്‍ഷക വാചകമാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്.

 സ്നേഹത്തിന്‍റെ ഒരു വാക്ക് പോലും പറയാനാവാത്തവര്‍

 “ലവ് എവരിവണ്‍  “ എന്നെഴുതി പിടിപ്പിക്കുന്നു!!!!!!!!!!!!!!!!!!!!

“വിത്തൌട്ട് വൈഫ്‌ നോ ലൈഫ് “ എന്നെഴുതിയ മുഖം മൂടികള്‍ ഒരുപാടുണ്ട് വാട്സ്അപ്പിന്‍റെ ചുവരില്‍ !!!!!!!!!!!!!!!!!!!!!!

പക്ഷെ , ഒരു പ്രിയ സുഹൃത്തിന്‍റെ പത്നിയുടെ ശീര്‍ഷകമാണെന്നെ ഈ കുറിപ്പെഴുതിച്ചത്........

ഹൃദയം കൊണ്ടെഴുതിയ കവിത പോലെ.........

“ചെയ്സിംഗ് എ ബിഈഈഈഈഇഗ് ഡ്രീം   !!!!!!!!!“

ഈശ്വരന്‍മാരെ മാത്രം മുന്നില്‍ കണ്ടു ജീവിച്ച ഒരു കൊച്ചു കുടുംബമായിരുന്നു എന്‍റെ സുഹൃത്തിന്‍റെ .

ഒരു ഈച്ചയെപ്പോലും ഉപദ്രവിക്കാതെ ഒതുങ്ങിക്കൂടിയ ഒരു കൊച്ചു കുടുംബം .

വിധിയുടെ കൊടുങ്കാറ്റടിച്ചപ്പോള്‍ ഗൃഹനാഥനൊന്നു തളര്‍ന്നു വീഴുന്നു.

ഇന്ന് ആ ഗൃഹനാഥനെ പഴയ രൂപത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ രാവും പകലും കണ്ണിമക്കാതെ പ്രയത്നിക്കുകയാണ് അയാളുടെ പ്രിയതമ.

 “ചെയ്സിംഗ് എ ബിഗ്‌ ഡ്രീം “ എന്നെഴുതിയ പ്രിയ പത്നി.

ഒന്നാലോചിച്ചാല്‍ നമ്മളൊക്കെ ഓരോ സ്വപ്നങ്ങള്‍ക്കും പിന്നാലെ ഓടുകയല്ലേ ?

പട്ടിണിക്കാരന്‍റെ സ്വപ്നം ..................... നാളത്തെ പ്രഭാത ഭക്ഷണമാകാം.

മഹാരോഗിയുടെ സ്വപ്നം..................... സുഖമരണമാകാം .

ഗര്‍ഭസ്ഥയായ സ്ത്രീയുടെ സ്വപ്നം .......................... അംഗവൈകല്യം ഇല്ലാത്ത കുട്ടിയാകാം.
അച്ഛന്‍റെ സ്വപ്നം......................... വഴിതെറ്റാത്ത മകനാകാം.

അമ്മയുടെ സ്വപ്നം .................. പോറലേല്‍ക്കാതെ വൈകുന്നേരങ്ങളില്‍ വീട്ടിലെത്തുന്ന മകളാകാം

എത്ര സമ്പാദിച്ചാലും മതിയാകാത്ത പണക്കൊതിയന്‍മാരുടെ സ്വപ്നം.....................കോടികളില്‍ നിന്നും, കോടികളിലേക്കായിരിക്കും.

പൂജാരിയുടെ സ്വപ്നം........... തന്ത്രിയാവാനും , പുരോഹിതന്‍റെ സ്വപ്നം.............മെത്രാനാവാനും ,ആര്‍ച്ബിഷപ്പിന്‍റെ സ്വപ്നം.......മാര്‍പ്പാപ്പയാകാനുമാകാം .

എഴുത്തുകാരന്‍റെ സ്വപ്നം ........ബുക്കര്‍ പ്രൈസാകാം.

സ്റ്റേറ്റ് അവാര്‍ഡുകാരന്‍റെ സ്വപ്നം.........നാഷ്ണല്‍ അവാര്‍ഡും ,നാഷ്ണല്‍ അവാര്‍ഡുകാരന്‍റെ സ്വപ്നം ........... ഓസ്കാറും ഗ്രാമിയുമാകാം.

ഒരു കായികന്‍റെ സ്വപ്നം ............അര്‍ജുനയും , ദ്രോണയുമാകാം .

സിറിയയിലേയും , ഇറാഖിലേയും , ഈജിപ്തിലേയും , ജനതയുടെ സ്വപ്നം ................. ബോംബുകളുടെ ,  കാതടപ്പിക്കുന്ന ശബ്ദങ്ങളുടെ അന്ത്യമാകാം .

സുഡാനീസ്‌ ബാലന്‍റെ  സ്വപ്നം.................... വയറു നിറയെ  ഭക്ഷണമാകാം .

നിരക്ഷരരുടെയും , തൊഴിലില്ലാത്തവരുടേയും സ്വപ്നം................അറബി നാട്ടിലൊന്നു കാലുകുത്താനാകാം .

വൃദ്ധസദനത്തിലെ അച്ഛനമ്മമാരുടെ സ്വപ്നം.............തിരികെ വിളിക്കാനെത്തുന്ന മക്കളാകാം .

ഡല്‍ഹിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടി യാചിച്ചത് ജീവിതമല്ല ,  ജീവനായിരുന്നിരിക്കാം.

അങ്ങനെ , ഗര്‍ഭാവസ്ഥ മുതല്‍ അവസാന ശ്വാസം വരെ , നമ്മളെല്ലാം സ്വപ്നങ്ങളുടെ പിന്നാലെ ഓടുകയാണ്.

ചിലര്‍.......ഓടിയെത്തുന്നു , ചിലര്‍........തളര്‍ന്നു വീഴുന്നു.

“ചെയ്സിംഗ് എ ബിഗ്‌ ഡ്രീം “ എന്നെഴുതിയ പ്രിയ സുഹൃത്തേ ............
നിങ്ങള്‍ ഒറ്റക്കല്ല ..............................

സ്വപ്നങ്ങളുടെ പിന്നാലെയോടുന്ന ഞങ്ങളുമുണ്ട്  കൂടെ .................

വാട്സ്അപ്പിന്‍റെ ചുവരില്‍  ”സ്വപ്ന സാഫല്യം “ എന്നെഴുതുന്ന കാലം അതി വിദൂരമല്ല....

“സ്വപ്‌നങ്ങളെ....നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോനിങ്ങളീഭൂമിയിലില്ലായിരുന്നെങ്കില്‍നിശ്ചലം ശൂന്യമീ ലോകം !!!!!!!!!!!!!!!!


ശ്രി വയലാറിനെ നമുക്ക് വാഴ്ത്താം !!!!!! 

Sanu Y Das

2014, ജനുവരി 28, ചൊവ്വാഴ്ച

കൂടെവിടെ.......................... ????

                                    
 46 വര്‍ഷത്തെ ഹ്രസ്വജീവിതത്തില്‍ ഒരു കലാകാരന് എന്തെല്ലാം ചെയ്തു തീര്‍ക്കാം എന്നറിയണമെങ്കില്‍ താഴേ കാണുന്ന ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി.
അക്ഷരങ്ങളുടെയും ചലച്ചിത്രസമസ്യകളുടെയും ഗന്ധര്‍വന്‍ ഭൂമി വിട്ടുപോയിട്ട് ജനുവരിയില്‍ 23 വര്‍ഷം.

സ്വപ്നം കാണുന്ന കണ്ണുകള്‍ ഉള്ള ചെറുപ്പക്കാരന്‍ എന്ന് വിശേഷിപ്പിച്ച പദ്മരാജന്‍.





സൂര്യനിലെ അഗ്നിയുടെ മൂര്‍ത്തിമത്ഭാവമായ ഗന്ധര്‍വന്‍ പദ്മരാജന്‍.
ചുംബിച്ച ചുണ്ടുകള്‍ക്കു വിടതരികയെന്നു  “ലോല”  യില്‍ എഴുതിയ വരികളിലൂടെ ഇനിയും ജീവിക്കുന്ന പദ്മരാജന്‍.

“ക്ലാര” എന്ന വഴിതെറ്റിയ പെണ്‍കുട്ടിയെ മലയാളികളുടെ മനസ്സില്‍ കുടിയിരുത്തിയ പദ്മരാജന്‍.

ഇന്നത്തെ ന്യൂ ജനറേഷന്‍ എഴുത്തുകാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ഫാന്‍റസിയുടെ ലോകം ദശാബ്ദങ്ങള്‍ക്കു മുമ്പേ “പ്രതിമയും രാജകുമാരി “ യിലൂടെ സമ്മാനിച്ച പദ്മരാജന്‍.

മഴയും, രാത്രിയും,മരണവും സ്നേഹിച്ച പദ്മരാജന്‍.

കഥകളുടെ ലോകത്ത് തന്‍റെതായ കയ്യൊപ്പ് പതിപ്പിച്ച പദ്മരാജന്‍.

ഒടുവില്‍.......... “കരിയിലക്കാറ്റുപോലെ”, പറന്നു പറന്നു പോയ പദ്മരാജന്‍.

തന്‍റെ  ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍  “ഞാന്‍ ഗന്ധര്‍വന്‍” എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ അശരീരി വചനങ്ങള്‍ ഇന്നും നമ്മെ ഭയപ്പെടുത്തുന്നു.         

 “സൂര്യസ്പര്‍ശമുള്ള  പകലുകളില്‍ ഇനി നീ ഇല്ല.

പകലുകള്‍ നിന്നില്‍ നിന്നും ചോര്‍ത്തി കളഞ്ഞിരിക്കുന്നു.

ചന്ദ്രസ്പര്‍ശമുള്ള രാത്രികളിലും....

 നിനക്കുള്ളത് ഇന്നത്തെ രാത്രി മാത്രം

ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റുവീശുമ്പോള്‍

നീ  ഈ ഭൂമിയില്‍ നിന്നു യാത്രയാകും

ഒന്നിനും നിന്നെ തിരിച്ചുവിളിക്കാനാവില്ല. “

നാം ഭാഗ്യം കെട്ടവരാണ്, 46 വര്ഷം മാത്രം നമ്മുടെ കൂടെ ജീവിച്ച ഗന്ധര്‍വനെ ഒന്നു തിരിച്ചു വിളിക്കാനാകാത്ത ഭാഗ്യഹീനര്‍.......


“വീണ്ടും കാണുക എന്നോന്നുണ്ടാകില്ല...

നീ മരിച്ചതായി ഞാനും

ഞാന്‍ മരിച്ചതായി നീയും കരുതുക

ചുംബിച്ച ചുണ്ടുകള്‍ക്കു വിട തരിക


ലോല മില്‍ഫോര്‍ഡ് എന്ന വെളുത്ത പെണ്‍കുട്ടിയെപ്പോലെ നമുക്കും കരയാനേ കഴിയു................

Sanu Y Das

2014, ജനുവരി 1, ബുധനാഴ്‌ച

കാലമെത്രകഴിഞ്ഞാലും........!!

കാലമെത്ര കഴിഞ്ഞാലും നാം കാത്തുസൂക്ഷിക്കേണ്ട ഒരു ഹൃസ്വച്ചിത്രസ്മരണികയാണ് മുകളില്‍. പച്ചയായ മനുഷ്യന്‍റെ പച്ചയായ ജീവിതം നമ്മളിലേക്കു പകര്‍ന്നു തന്ന ലോഹിതദാസ് ...
ജീവിച്ചിരിക്കുമ്പോള്‍ ആദരവിന്‍റെ ഒരു പൂമൊട്ടുപോലും ലഭിക്കാതെ പോയ നിര്‍ഭാഗ്യവാന്‍ ലോഹിതദാസ് .
മരണാനന്തരം ഒരു പൂന്തോട്ടം തന്നേ നല്‍കി സര്‍ക്കാരിന്‍റെ ഗണ്‍സല്യൂട്ടുമായി നാം യാത്രയയച്ച ലോഹിതദാസ്.
ഒരു കഥ അടുത്ത കഥയില്‍ തനിയാവര്‍ത്തനമാക്കാതെ നോക്കിയ ലോഹിതദാസ്.
എന്നും പടയിലും പന്തയത്തിലും തോറ്റവനാണെന്ന് ഇടയ്ക്കിടെ പറഞ്ഞ ലോഹിതദാസ്.

തിരക്കഥയുടെ ശക്തി എന്താണെന്ന് മലയാളിയെ പഠിപ്പിച്ച ലോഹിതദാസ്.
ഈ വീഡിയോ അഭിമുഖത്തിന്‍റെ അവസാന ഭാഗം നാം വീണ്ടും വീണ്ടും കാണണം.
അച്ഛനും ,അമ്മയുമില്ലാത്ത പുതുതലമുറയായിരിക്കും ഭാവിലോകത്തിന്‍റെ ഏറ്റവും വലിയ ശാപമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ലോഹിതദാസ് പ്രവചിക്കുന്നു.
അച്ഛനും അമ്മയുമില്ലാത്ത ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ ശാപപരമ്പരയില്‍നിന്നും,  നമ്മളെ രക്ഷിക്കാന്‍  ലോഹിതദാസിന് ഈശ്വരന്‍ ഇനിയൊരു ജന്മം കൂടി നല്‍കിയിരുന്നെങ്കില്‍ ..........

ബാലന്‍ മാസ്റ്ററും സേതുമാധവനും മേലേടത്ത് രാഘവന്‍ നായരും, രാമനാഥനും, നന്ദഗോപനും, വിദ്യാധരനും , സതീശനും, രവീന്ദ്രനാഥും ,അബ്ദുള്ളയും , ചന്ദ്രദാസും, ഭാനുവും, പ്രിയംവദയും  മോഹനചന്ദ്ര പൊതുവാളും , ഒക്കെ ഒന്നിങ്ങു വന്നെങ്കില്‍ ..